കൂരിരുളിനും കാർക്കോളിനും കരിമിഴിയ്ക്കുമെല്ലാം ഒരേ നിറമാണ്..
ഏഴഴകാൽ ചന്തം വിടർത്തിയ കറുകറുത്ത കറുപ്പ്..
ഏറ്റവും വൈശിഷ്ടമായതെന്തോ അവയെല്ലാം കറുത്തിരിക്കുന്നു..
തലമുടി ഉച്ചിച്ചെരുവിലൊതുക്കിക്കെട്ടിയ പെണ്ണിന്റെ കഴുത്തിലെ മിന്ന് കൊളുത്തിയ കറുത്ത ചരടും വീണ മീട്ടുന്ന വെള്ളവസ്ത്രധാരിണിയും..
മറ്റുവർണ്ണങ്ങളെക്കാൾ കറുപ്പിന് മാത്രം മാറ്റ് പകുത്തെടുക്കപ്പെടാതെ സമ്പൂർണ്ണമായിരിക്കുന്നു..
ഇപ്പോൾ മാത്രമാണ് രാവിന്റെ കറുപ്പിൽ മുങ്ങിത്താണ്,പണ്ട് നിലാവിൽ ഭ്രമിച്ചുപോയതുകൊണ്ടാവണം, അപ്പോൾ കാണാൻ സാധിക്കാതെപോയത്.
തൊലിപ്പുറത്തെ കറുപ്പും മിനുങ്ങുന്ന കണ്ണുകളും ആഴക്കയങ്ങളെന്ന പോലെ അവയുരുളുന്ന മുഖവും ഇന്നേറെ പരിചിതവുമായതും നഷ്ടത്തിന്റെ തീയിലേക്ക് എരിയപ്പെടാൻ വയ്യാത്തതുമായ ഈ നിറത്തെ... ഞാനെന്നിലേക്ക് ആവാഹിക്കട്ടെ...
എല്ലാ വഴികളും കൂട്ടിമുട്ടുന്നത് പിരിയാൻ വേണ്ടിത്തന്നെയാണ്. ഒത്തുചേരലുകളുടെ മധുരം വിളമ്പി ചന്ദ്രിക മായുമ്പോൾ, യാത്രകൾ പര്യവസാനിക്കുമ്പോൾ... ഓർമകളുടെ ചിപ്പിയിൽ നിന്ന് പിന്നെയും കടലിരമ്പിത്തുടങ്ങും. നിലാവ് കൊളുത്തിയിട്ട രാവിന്റെ ഭിത്തിമേൽ ചാരിനിന്ന് പകൽ തന്റെ കത്തിനിന്ന നേരങ്ങളോർക്കയാവും. ഓരോ നിമിഷങ്ങളും കെട്ടൊടുങ്ങി സ്മൃതിയുടെ ചാരമായിത്തീർന്ന് ഇടവേളകളിൽ കനലുകളായി മിന്നി, വേദനകളായ് പുനർജനിച്ച്, സന്തോഷങ്ങളിൽ മനസ് നിറഞ്ഞ് ഇതു വഴിയേ പലതായി തിരിഞ്ഞ് ദൂരങ്ങളിലേക്ക് അകന്ന് പോയി..
Followers
Saturday, 26 August 2017
Subscribe to:
Post Comments (Atom)
No comments:
Post a Comment