ചിലരാത്രികളിൽ ബൾബിലെ മിഴിച്ചുകുത്തുന്ന വെളിച്ചത്തിൽ കണ്ണൊതുക്കിപ്പിടിച്ച്, പിന്നെ വേദനിക്കുമ്പോൾ ഇമകളടച്ചാൽ ആ അത്ഭുതലോകത്തേക്ക് പോകാം.
ആയിരമായിരം വർണ്ണങ്ങളെ കൃഷിചെയ്യുന്ന പാടങ്ങളിലെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് പിന്നീട്.
ഒരാകാരവും പ്രത്യേകിച്ചെടുത്ത് പറയാനാവാതെ, പൂവും കായും ലതയുമൊക്കെയായി, എടുത്തുനോക്കാമെന്ന് വയ്ക്കുമ്പോൾ മാഞ്ഞുപോയി,
തൊട്ടടുത്ത നിറത്തിലേക്ക് ദൃശ്യത്തെ തുന്നുന്ന ആ സമയമവസാനിക്കാൻ പോകുന്നുവെന്നറിയിച്ച്, വർണ്ണമഴ മങ്ങിപ്പെയ്യുമ്പോൾ,
കണ്ണിലേക്ക് അമർത്തിത്തിരുമ്മി വീണ്ടുമൊന്ന് ഞാനാഞ്ഞുതുഴയും.

No comments:
Post a Comment