എല്ലാ വഴികളും കൂട്ടിമുട്ടുന്നത് പിരിയാൻ വേണ്ടിത്തന്നെയാണ്. ഒത്തുചേരലുകളുടെ മധുരം വിളമ്പി ചന്ദ്രിക മായുമ്പോൾ, യാത്രകൾ പര്യവസാനിക്കുമ്പോൾ...
ഓർമകളുടെ ചിപ്പിയിൽ നിന്ന് പിന്നെയും കടലിരമ്പിത്തുടങ്ങും.
നിലാവ് കൊളുത്തിയിട്ട രാവിന്റെ ഭിത്തിമേൽ ചാരിനിന്ന് പകൽ തന്റെ കത്തിനിന്ന നേരങ്ങളോർക്കയാവും.
ഓരോ നിമിഷങ്ങളും കെട്ടൊടുങ്ങി സ്മൃതിയുടെ ചാരമായിത്തീർന്ന് ഇടവേളകളിൽ കനലുകളായി മിന്നി, വേദനകളായ് പുനർജനിച്ച്, സന്തോഷങ്ങളിൽ മനസ് നിറഞ്ഞ് ഇതു വഴിയേ പലതായി തിരിഞ്ഞ് ദൂരങ്ങളിലേക്ക് അകന്ന് പോയി..
Followers
Friday, 19 April 2019
നമുക്കിങ്ങനെ നില്പ്പ് തുടരാം..
മൗനം കൊണ്ട് തുന്നിയ പട്ടുനൂൽവിരിപ്പിന്റെ രണ്ടറ്റത്ത് അല്പനേരം നിൽക്കാം..
No comments:
Post a Comment