Followers

Wednesday, 12 October 2016

ഇതിനോടകം പലകുറി ഒട്ടിപ്പിടിക്കുന്ന ഈ വലയിൽ കുരുങ്ങിയിരുന്നെങ്കിലും തോന്നലുകൾ വന്ന് മാടിവിളിക്കുമ്പോഴെല്ലാം വലയെന്നറിഞ്ഞുകൊണ്ട് തന്നെ ഞാനോടിച്ചെന്നിരുന്നു.
ഇവരെന്റെ മാനസവീഥികളിൽ അലങ്കാരങ്ങൾ തീർത്തുകൊണ്ട് സദാ വിഹരിച്ചു.
ഇല്ലാത്തവ ഉണ്ടെന്നും ഉള്ളവ ഇല്ലയെന്നും പറഞ്ഞുകൊണ്ട് മിഥ്യയുടെ നിഴലിൽ നിന്നവർ പൊട്ടിച്ചിരിച്ചു.
ഒടുവിൽ സത്യത്തിൽ പുരണ്ട പകൽവെട്ടത്തിൽ ഞാനവരെ കൊണ്ടുചെല്ലുമ്പോൾ സ്വയം ഓടിയൊളിച്ചു സുരക്ഷിതരായി നിന്ന് അന്യോന്യം അടുത്ത വല നെയ്യുന്നവർ.
നിരാശ അതാ പരിഭവം കൊണ്ട് പരിതപിക്കുന്നു.
അതെ..
തോന്നലുകളാണ്..
തോന്നലുകളെന്ന ചിലന്തിവലകൾ..
മോഹങ്ങളുടെ, പാതിയായി ബാക്കിവച്ച പാട്ടുകളുടെ, ഇനിയും വരാനില്ലാത്ത പാട്ടുകാരന്റെ, ഭ്രമിപ്പിക്കുന്ന ചിന്തകളുടെ വലവിരിച്ച തോന്നലുകൾ...

No comments:

Post a Comment