6.
ഗിരിജ ടീച്ചറുടെ സൂത്രപ്പണിയായിരുന്നു മുന്നേ ഉണ്ടാക്കി വച്ച രൂപങ്ങൾ കിറ്റിൽ വയ്ക്കണമെന്നത്.
സമയം ലാഭിക്കാനുള്ള വിദ്യയെ ആരും കാണാതെ ഞാൻ പ്രയോജനപ്പെടുത്തി ടീച്ചറുടെ പരിശ്രമത്തിന്റെ വിജയക്കൊടി പാറിപ്പിച്ചു.
കോഴിയും ശലഭവും പൂവും ഉണ്ടാക്കി കഴിഞ്ഞപ്പോഴേക്കും എന്റെ കയ്യിലെ പശ തീർന്നുപോയി. ഫെവി ക്വിക്ക് തീർന്ന വിവരം ആംഗ്യം കാണിച്ച് ടീച്ചറോട് പറഞ്ഞപ്പോൾ എവിടുന്നോ സംഘടിപ്പിച്ചു കൊണ്ടുവന്നിട്ടും ക്ലാസ്സിൽ നോക്കാൻ നിന്ന ടീച്ചർ സമ്മതിച്ചില്ല. നിയമങ്ങൾക്കെതിരാണത്രെ.
സമയം ലാഭിക്കാനുള്ള വിദ്യയെ ആരും കാണാതെ ഞാൻ പ്രയോജനപ്പെടുത്തി ടീച്ചറുടെ പരിശ്രമത്തിന്റെ വിജയക്കൊടി പാറിപ്പിച്ചു.
കോഴിയും ശലഭവും പൂവും ഉണ്ടാക്കി കഴിഞ്ഞപ്പോഴേക്കും എന്റെ കയ്യിലെ പശ തീർന്നുപോയി. ഫെവി ക്വിക്ക് തീർന്ന വിവരം ആംഗ്യം കാണിച്ച് ടീച്ചറോട് പറഞ്ഞപ്പോൾ എവിടുന്നോ സംഘടിപ്പിച്ചു കൊണ്ടുവന്നിട്ടും ക്ലാസ്സിൽ നോക്കാൻ നിന്ന ടീച്ചർ സമ്മതിച്ചില്ല. നിയമങ്ങൾക്കെതിരാണത്രെ.
അവരെ ഞാൻ കഠിനമായി വെറുത്തു.
ഒരു നിയമജ്ഞ.!
ഒരു നിയമജ്ഞ.!
എന്റെയടുത്തുള്ള കുട്ടിയോട് ചോദിച്ചപ്പോൾ അവൾ അടുത്തിരുന്ന പശക്കൂടെടുത്ത് അപ്പുറത്തേക്ക് മാറ്റിവച്ചു.
പിശാശ്.
അവളിലെ സ്വാർത്ഥമതിയെ ഞാൻ ദയനീയമായി നോക്കിയിട്ടും അണുവിട സഹായിക്കാനുള്ള മനസ് കാട്ടാതെ അവൾ കോഴികളെ ഉണ്ടാക്കിക്കൊണ്ടേയിരുന്നു.
അവളിലെ സ്വാർത്ഥമതിയെ ഞാൻ ദയനീയമായി നോക്കിയിട്ടും അണുവിട സഹായിക്കാനുള്ള മനസ് കാട്ടാതെ അവൾ കോഴികളെ ഉണ്ടാക്കിക്കൊണ്ടേയിരുന്നു.
ഒരു കോഴി, രണ്ടു കോഴി!! സർവത്ര കോഴി.
കോഴിയല്ലാണ്ടീപ്പെണ്ണിന് വേറൊന്നുമറീല്ലെന്ന് ഞാനൂറിച്ചിരിച്ചു.
കോഴിയല്ലാണ്ടീപ്പെണ്ണിന് വേറൊന്നുമറീല്ലെന്ന് ഞാനൂറിച്ചിരിച്ചു.
മേള കഴിഞ്ഞ് ഞങ്ങളെയെല്ലാം തപ്പിയെടുത്ത് ടീച്ചർ എല്ലാരോടും അഭിപ്രായം തിരക്കി.
എനിക്കും അശ്വതിക്കും ഉണ്ടാക്കിയ സാധനങ്ങൾ കൊണ്ടുപോരാൻ അനുവദനീയമായിരുന്നില്ല.
ചന്ദനത്തിരി ഉണ്ടാക്കുന്ന മരുന്നിനായി ആനപ്പിണ്ടം, കൊണ്ടുവന്ന കുട്ടി കാരണം സഹിക്കാൻ പറ്റാത്ത മണമായിരുന്നെന്ന് പറഞ്ഞു ശ്രീലക്ഷ്മി പരിഭവിച്ചു.
അഞ്ജലിയുടെ കയ്യിലെ ചാർട്ട് നിറയെ വെണ്ടയ്ക്കയുടെയും വഴുതനങ്ങയുടെയും, നിറങ്ങളിൽ മുങ്ങിയ ഡിസൈനുകളാണ്.
ശരണ്യ മുത്തൊട്ടിച്ച തത്തേ കാണിച്ചു.
എനിക്കും അശ്വതിക്കും ഉണ്ടാക്കിയ സാധനങ്ങൾ കൊണ്ടുപോരാൻ അനുവദനീയമായിരുന്നില്ല.
ചന്ദനത്തിരി ഉണ്ടാക്കുന്ന മരുന്നിനായി ആനപ്പിണ്ടം, കൊണ്ടുവന്ന കുട്ടി കാരണം സഹിക്കാൻ പറ്റാത്ത മണമായിരുന്നെന്ന് പറഞ്ഞു ശ്രീലക്ഷ്മി പരിഭവിച്ചു.
അഞ്ജലിയുടെ കയ്യിലെ ചാർട്ട് നിറയെ വെണ്ടയ്ക്കയുടെയും വഴുതനങ്ങയുടെയും, നിറങ്ങളിൽ മുങ്ങിയ ഡിസൈനുകളാണ്.
ശരണ്യ മുത്തൊട്ടിച്ച തത്തേ കാണിച്ചു.
പോകാനിറങ്ങുമ്പോൾ അമ്മിണി ടീച്ചറെ തേടിയെങ്കിലും ടീച്ചറെ കാണാനായില്ല.
പോയിട്ടുണ്ടാവണം.
അച്ഛൻ കൊണ്ടുവന്നു തന്ന കക്കകളും ടീച്ചർ തന്ന ശേഖരവും കയ്യിൽ ഏറെക്കാലം ഞാൻ സൂക്ഷിച്ചു.
കുഞ്ഞാമയെപ്പോലുള്ള കക്കയും വെൺനിറമുള്ള പിരിയൻ ശംഖും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.
അതിനെക്കാണുമ്പോൾ മോഹിനിയാട്ടത്തിനൊരുങ്ങിയ പെണ്ണിന്റെ ഓർമ മനസിലിരുന്ന് നൃത്തമാടി.
പിന്നെയതൊക്കെ അപ്പുറത്തെ കുട്ടികൾക്ക് കളിക്കാൻ കൊടുത്തു.
കുഞ്ഞാമയെപ്പോലുള്ള കക്കയും വെൺനിറമുള്ള പിരിയൻ ശംഖും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.
അതിനെക്കാണുമ്പോൾ മോഹിനിയാട്ടത്തിനൊരുങ്ങിയ പെണ്ണിന്റെ ഓർമ മനസിലിരുന്ന് നൃത്തമാടി.
പിന്നെയതൊക്കെ അപ്പുറത്തെ കുട്ടികൾക്ക് കളിക്കാൻ കൊടുത്തു.
പിറ്റേക്ലാസ്സ് ഞങ്ങളീ വിശേഷമഴയിൽ നനഞ്ഞിരുന്നു.
സയൻസ് ക്ലാസ്സിൽ വച്ചാണ് ആതിര സുരേന്ദ്രന് വയറുവേദന തുടങ്ങുന്നത്.
വയ്യാണ്ട് ഡെസ്കിൽ തല വച്ചു കിടന്നവളോട് വീട്ടിൽ പോകണോയെന്ന് ടീച്ചർ ചോദിച്ചു.
വേണമെന്നുള്ള മറുപടി കാതോർത്തിരുന്ന എന്റെ കാതിൽ തേൻമഴ വീണു.
സയൻസ് ക്ലാസ്സിൽ വച്ചാണ് ആതിര സുരേന്ദ്രന് വയറുവേദന തുടങ്ങുന്നത്.
വയ്യാണ്ട് ഡെസ്കിൽ തല വച്ചു കിടന്നവളോട് വീട്ടിൽ പോകണോയെന്ന് ടീച്ചർ ചോദിച്ചു.
വേണമെന്നുള്ള മറുപടി കാതോർത്തിരുന്ന എന്റെ കാതിൽ തേൻമഴ വീണു.
'ഠൺണ്ണണക്കാ!!'
ആരേലും കൂടെപ്പോണമല്ലോ!!.
ആരേലും കൂടെപ്പോണമല്ലോ!!.
"ആതിര സുരേന്ദ്രന്റെ വീടറിയുന്ന
ആരുണ്ട്?" ടീച്ചറിന്റെ വായീന്ന് കേൾക്കേണ്ട മനോഹര വാക്കുകൾ.
ആരുണ്ട്?" ടീച്ചറിന്റെ വായീന്ന് കേൾക്കേണ്ട മനോഹര വാക്കുകൾ.
ആ ദൗത്യം വീടറിയാഞ്ഞിട്ടും വിശാലഹൃദയയായ, ഞാനേറ്റെടുത്തു. അഞ്ജിതയും ഞാനും രോഗിയെ അപ്പുറോം ഇപ്പുറോം പിടിച്ച്, മഹാമനസ്കരുടെ ഭാവമിട്ട്, ക്ലാസ്സീന്നിറങ്ങാൻ പറ്റിയ സന്തോഷം ഉള്ളിലടക്കിപ്പിടിച്ച് പുറത്തേക്ക്.
അഞ്ജിതയ്ക്ക് ആതിരയുടെ വീട്ടിലേക്കുള്ള വഴി അറിയാമായിരുന്നു.
കുറേ പോയിട്ടാണ്, പോണ വഴിയിൽ ഒറ്റനോട്ടത്തിൽ ഭാർഗവി നിലയം പോലൊരു വീട് കാണുന്നത്.
ഭയപ്പെടുത്താൻ തക്ക, പ്രേതാലയ ലുക്കുമായി വീടങ്ങനെ കാട് പിടിച്ചും പൊട്ടിയ ജനാലകളുമായി നിൽപ്പാണ്.
പണ്ടാരോ തൂങ്ങി മരിച്ചെന്നുകൂടി ആതിര പറഞ്ഞപ്പോ കിടുങ്ങിപ്പോയി.
തിരിച്ചു ഈ വഴി തന്നെ വരണമല്ലോ..
ഭയപ്പെടുത്താൻ തക്ക, പ്രേതാലയ ലുക്കുമായി വീടങ്ങനെ കാട് പിടിച്ചും പൊട്ടിയ ജനാലകളുമായി നിൽപ്പാണ്.
പണ്ടാരോ തൂങ്ങി മരിച്ചെന്നുകൂടി ആതിര പറഞ്ഞപ്പോ കിടുങ്ങിപ്പോയി.
തിരിച്ചു ഈ വഴി തന്നെ വരണമല്ലോ..
രോഗിയുമായി മന്ദം മന്ദം നീങ്ങിയ തരുണീമണികൾ, അവളുടെ അമ്മൂമ്മ തന്ന കഞ്ഞിയും ഉള്ളിത്തീയലും കഴിച്ച എനർജിയോടെ തിരികെ ഓടിയാണ് സ്‌കൂളെത്തുന്നത്. ആ വീട് കഴിയാൻ പെട്ട പാട്.. നോക്കല്ലേ നോക്കല്ലേന്ന് അഞ്ജിതയോട് പറഞ്ഞിട്ട് ഞാൻ തന്നെ നോക്കും.
പൊട്ടിയ ജനാലയ്ക്കൽ ഏതുനിമിഷവും തലമുടി പാറിയ, വെള്ള സാരി പ്രേതം വന്നേക്കാമെന്ന ചിന്തയിൽ ഞങ്ങൾ പി ടി ഉഷകളായി മാറി.
തെറ്റിനും നുണയ്ക്കുമൊക്കെ ധാരാളം തല്ലുകൊണ്ടിട്ടുണ്ടെങ്കിലും മനസിലെ നന്മമരങ്ങളിലെ വടവൃക്ഷമായിരുന്നെനിക്ക് ഗിരിജ ടീച്ചർ.
അടുത്ത വീട്ടിലെ കുട്ടിയായിരുന്നിട്ടും ഒരു ദാക്ഷിണ്യവും കൂടാതെ എന്നിൽ തല്ലിത്തെളിഞ്ഞ ടീച്ചറോട് അപ്പോൾ വല്ലാത്ത അരിശം വരും. നോവുറങ്ങുമ്പോൾ അതുമടങ്ങും.
അടുത്ത വീട്ടിലെ കുട്ടിയായിരുന്നിട്ടും ഒരു ദാക്ഷിണ്യവും കൂടാതെ എന്നിൽ തല്ലിത്തെളിഞ്ഞ ടീച്ചറോട് അപ്പോൾ വല്ലാത്ത അരിശം വരും. നോവുറങ്ങുമ്പോൾ അതുമടങ്ങും.
വർഷങ്ങളോളം, കെട്ടും തെളിഞ്ഞും കാറ്റത്താടുന്ന തിരിയെന്നോണം ആയുസ്സിനെ ചേർത്തടക്കി, ക്യാൻസറിന്റെ കൈ പിടിച്ച് ഗിരിജ ടീച്ചർ പതുക്കെ ജീവിതപ്പടവുകളിറങ്ങിത്തുടങ്ങി..
തിരികെ കയറാൻ ആവുന്നത്ര ശ്രമിച്ചിട്ടും അവസാനയേതോ കല്പടവിൽ ടീച്ചർ വീണുപോയി.
ഒതുക്കം തുളുമ്പിയിരുന്ന ആ മുഖത്തേക്ക് ഒടുവിലെന്നപോലെ നോക്കിനിന്നപ്പോൾ പഴയ ഓർമകളിൽ തപ്പിത്തടഞ്ഞ്, ഒരന്ധയെപ്പോലെ ഞാനും വീഴുകയായിരുന്നു!.
പഠിപ്പിച്ചിരുന്നത് കൊണ്ട് അദ്ധ്യാപിക എന്നുപറയാമായിരുന്നെങ്കിലും ടീച്ചറെന്നിൽ ചെലുത്തിയ സ്വാധീനത്തെ അളക്കാൻ ആ അളവുകോൽ മതിയാകുമായിരുന്നില്ലല്ലോ...!

No comments:
Post a Comment